Posted By Nazia Staff Editor Posted On

കുവൈറ്റിലെ പകുതിയോളം യുവതി യുവാക്കള്‍ അവിവാഹിതരായി തുടരുന്നു; എന്താണ് കാരണം?

കുവൈറ്റ് സിറ്റി: സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും സഹായവും ഉണ്ടായിരുന്നിട്ടും കുവൈറ്റിന്റെ യുവതി യുവാക്കളില്‍ പകുതിയോളം പേരും അവിവാഹിതരായി തുടരുന്നതായി കണക്കുകള്‍. ഒരു കുവൈറ്റ് പൗരന്റെ ജനനം മുതല്‍ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്‍പ്പെടെ സമഗ്രമായ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ഈ അനുകൂല ഘടകങ്ങലൊക്കെ ഉണ്ടായിരുന്നിട്ടും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പുതിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 10.65 ലക്ഷത്തിലധികം പൗരന്മാരാണ് കുവൈറ്റില്‍ ഉള്ളത്. ഈ ജനസംഖ്യയില്‍ 409,201 പേര്‍ അവിവാഹിതരാണ്. ഇവരില്‍ 215,000 പേര്‍ പുരുഷന്മാരും 194,000 പേര്‍ സ്ത്രീകളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈറ്റിലെ വിവാഹമോചന കേസുകളുടെ എണ്ണത്തിലുള്ള വലിയ വര്‍ധനവും വിവാഹം ചെയ്യുന്ന വരന്‍ വധുവിന് നല്‍കേണ്ട മഹര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായി വരുന്ന താങ്ങാനാവാത്ത ചെലവുകളുമാണ് വിവാഹ ജീവിതത്തോടുള്ള വൈമുഖ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുവൈറ്റ് സമൂഹം പൊതുവില്‍ നേരിടുന്ന സാമൂഹിക വെല്ലുവിളികളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അതേസമയം, കുവൈറ്റില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസാധാരണമായ ഒരു പ്രവണതയും ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. രാജ്യ്തതെ 15 നും 19 നും ഇടയില്‍ പ്രായമുള്ള 2,000-ത്തിലധികം കുവൈറ്റ് പൗരന്‍മാര്‍ വിവാഹിതരാണ് എന്നതാണത്. നേരത്തെയുള്ള വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. നേരത്തേ വിവാഹിതരായവരില്‍ 1,984 പേര്‍ പെണ്‍കുട്ടികളും 104 പേര്‍ ആണ്‍കുട്ടികളുമാണെന്ന് കണക്ക് വ്യക്തമാക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വഴങ്ങിയാണ് ഇത്തരം വിവാഹങ്ങളുണ്ടാവുന്നത് എന്നാണ് പൊതുവായ വിലയിരുത്തല്‍.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അതേസമയം, കുവൈറ്റിലെ വിവാഹബന്ധങ്ങളുടെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്ന രീതിയില്‍ വിവാഹമോചന നിരക്ക് ഉയരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന്റെ വാര്‍ഷിക കണക്കുകള്‍ പ്രകാരം കുവൈറ്റ് പൗരന്‍മാര്‍ക്കിടയില്‍ 38,786 വിവാഹമോചന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് 35 നും 39 നും ഇടയില്‍ പ്രായമുള്ളവരിലാണ്. വിവാഹത്തിന്റെ ആദ്യ വര്‍ഷത്തിനുള്ളില്‍ 800 ദമ്പതികള്‍ വേര്‍പിരിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുവൈറ്റിലെ വിധവകള്‍ക്കും വിധവകള്‍ക്കും ഇടയിലുള്ള ലിംഗ അസന്തുലിതാവസ്ഥയിലേക്കും കണക്കുകള്‍ വെളിച്ചം വീശുന്നുണ്ട്. വിധവകളായ 35,319 പൗരന്മാരില്‍ 30,739 സ്ത്രീകളാണെന്നാണ് മന്ത്രാലയം റിപ്പോര്‍ട്ട്.

നികാഹ് നടന്ന് വെറും മൂന്ന് മിനിറ്റിനുള്ളില്‍ ദമ്പതികള്‍ വിവാഹമോചനം നേടിയ സംഭവം ഈയിടെ കുവൈറ്റില്‍ വലിയ വാര്‍ത്തയായിരുന്നു. വിവാഹ ചടങ്ങില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വരന്‍ വധുവിനെ കളിയാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. വിവാഹ വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണുപോയ വധുവിനെ മണ്ടിയെന്നാണ് വരന്‍ വിളിച്ചതെന്നാണ് വധുവിനെ പ്രകോപിപ്പിച്ചത്. വധു അത് കേട്ട് ദേഷ്യപ്പെടുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ വിവാഹമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *